പൂതാടി പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് എൽഡിഎഫ്
Tuesday, May 14, 2024 7:07 AM IST
പുൽപ്പള്ളി: നാട്ടിൽ ഒട്ടനവധി വികസന പ്രശ്നങ്ങൾ നിലനിൽക്കേ പൂതാടി പഞ്ചായത്ത് ഓണ്‍ ഫണ്ടിൽനിന്നും 2.64 കോടി രൂപ പൂതാടി സർവീസ് സഹകരണ ബാങ്കിൽ സ്ഥിരനിക്ഷേപമിടാനുള്ള നീക്കം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വീടുകൾ നിർമിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ ഫണ്ട് അനുവദിക്കാതെയും കുടിവെള്ളം വിതരണം ചെയ്യാൻ നടപടിയെടുക്കാതിരിക്കുന്ന സമയത്താണ് പഞ്ചായത്ത് സ്ഥിരനിക്ഷേപത്തിന് ശ്രമിക്കുന്നത്.

2023-24 സാന്പത്തിക വർഷത്തിൽ 13.68 കോടി രൂപയുടെ വിവിധ പദ്ധതികളാണ് പഞ്ചായത്ത് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ 6.41 കോടി രൂപ മാത്രമേ ചെലവഴിക്കാൻ സാധിച്ചുള്ളു. 7.27 കോടി രൂപയാണ് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥമൂലം നഷ്ടപ്പെടുത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരേ 17ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന സമയത്തുപോലും വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനോ കേടായത് മാറ്റിസ്ഥാപിക്കുന്നതിനോ ഭരണസമിതി തയാറാവുന്നില്ല.

ഈ ഭരണസമിതി എത്രയും വേഗം രാജിവച്ച് ഒഴിഞ്ഞ് പൂതാടിയുടെ വികസന മുരടിപ്പിന് പരിഹാരം കാണണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.വി. ജയൻ, രുക്മിണി സുബ്രഹ്മണ്യൻ, ഇ.കെ. ബാലകൃഷ്ണൻ, പി.സി. ഗോപാലൻ, വി.ജെ. ജോയി, ഷിജി ഷിബു, കെ.എ. റിയാസ് എന്നിവർ സംബന്ധിച്ചു.