പി.ജ­യ­രാ­ജന്‍ വ­ധ­ശ്ര­മ­ക്കേസ്; പ്ര­തിക­ളെ വെ­റു­തെ വി­ട്ട­തി­നെ­തി­രേ സര്‍­ക്കാര്‍ സു­പ്രീം­കോ­ട­തി­യില്‍
Tuesday, April 30, 2024 11:23 AM IST
ന്യൂ­ഡല്‍ഹി: പി.ജയരാജന്‍ വധശ്രമക്കേ­സിലെ പ്ര­തിക­ളെ വെ­റു­തെ വി­ട്ട­ ഹൈക്കോ­ട­തി ഉ­ത്ത­ര­വി­നെ­തിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി­യില്‍. കേസിലെ ഏഴ് പ്രതികളെ വെറുതെ വി­ട്ട വി­ധി­ക്കെ­തി­രെ­യാ­ണ് സര്‍­ക്കാര്‍ അ­പ്പീല്‍ സ­മര്‍­പ്പി­ച്ച­ത്.

പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു. 1999ലെ തിരുവോണ നാളില്‍ കണ്ണൂരിലെ സിപിഎം നേതാവ് പി. ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേ­സ്.

കേ­സി­ലെ എ­ട്ട് പ്ര­തി­ക­ളില്‍ ഏ­ഴ് പേ­രെയും ഹൈക്കോട­തി വെ­റു­തെ വി­ട്ടി­രുന്നു. തെ­ളി­വു­ക­ളു­ടെ അ­ഭാ­വ­ത്തി­ലാ­യി­രുന്നു കോട­തി ന­ട­പടി.

ര­ണ്ടാംപ്ര­തി പ്ര­ശാ­ന്ത് മാ­ത്ര­മാ­ണ് കു­റ്റ­ക്കാ­ര­നെ­ന്ന് കോട­തി ക­ണ്ടെ­ത്തി­യത്. വധ­ശ്രമം, ആയുധം ഉപയോഗിക്കല്‍, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞി­ല്ലെ­ന്ന് കോട­തി ഉത്തരവിട്ടിരുന്നു.